Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Permanent Teachers

സ്ഥിരം വൊക്കേഷണല്‍ അധ്യാപകരുടെ അഭാവം; തൊഴില്‍ നൈപുണി പഠനം പ്രതിസന്ധിയിലേക്ക്

കൊച്ചി: വൊക്കേഷണല്‍ അധ്യാപക തസ്തികയില്‍ സ്ഥിരനിയമനം നടക്കാത്തതിനാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ നടക്കുന്ന തൊഴില്‍ നൈപുണി പഠനം പ്രതിസന്ധിയില്‍. ദേശീയ തൊഴില്‍ നൈപുണി പഠനം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി 2018 മുതല്‍ സ്ഥിരനിയമനം നിര്‍ത്തിവച്ചിരുന്നു.

പുതുക്കിയ പാഠ്യപദ്ധതിക്കനുസൃതമായ തസ്തികകള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത് വരെ വിഎച്ച്എസ്ഇ വകുപ്പിലെ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയിലേക്കുള്ള നിയമന നടപടികളാണ് താത്കാലികമായി നിര്‍ത്തിയത്. തൊഴില്‍ നൈപുണി പഠനം മുന്നോട്ട് നയിക്കേണ്ട വൊക്കേഷണല്‍ അധ്യാപകരുടെ പ്രാധാന്യം കണക്കിലെടുത്ത് 2019 ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിവിധ തൊഴില്‍ വിഷയങ്ങളുടെ പൊതുപരീക്ഷ മൂല്യനിര്‍ണയം നടത്താനും ആളില്ല .

സംസ്ഥാനത്തെ 1,103 വൊക്കേഷണല്‍ അധ്യാപക തസ്തികകളില്‍ 64 ശതമാനം അധ്യാപകരാണ് നിലവിലുള്ളത്. അതില്‍തന്നെ ഭൂരിഭാഗം പേരും വിരമിക്കല്‍ പ്രായം അടുത്തവരാണ്. പല വിഷയങ്ങള്‍ക്കും അധ്യാപകര്‍ ഇല്ലാത്തതിനാല്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കാനിരിക്കുന്ന സ്‌കൂളുകളിലെ പ്രധാനധ്യാപകര്‍ വെപ്രാളത്തിലുമാണ്. അധ്യാപകരുടെ കുറവു കാരണം സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ തൊഴില്‍ നൈപുണിപഠനത്തിന്‍റെ ഭാഗമായ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനാരുമില്ല.

പല സ്‌കൂളുകളിലും മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാണ് വിദ്യാര്‍ഥികളുടെ കൂടെ ഒരാഴ്ച നീണ്ടുനിന്ന വ്യവസായിക പരിശീലനത്തിന് കൂടെ പോയത്. സ്‌കില്‍ ഷെയര്‍, സ്‌കില്‍ ടു വെഞ്ച്വര്‍ പ്രോജക്ടുകള്‍, സ്‌കില്‍ എക്‌പോ, കരിയര്‍ സെമിനാറുകള്‍, വിദഗ്ധരുമായുള്ള സംവാദം, ഫീല്‍ഡ് വിസിറ്റുകള്‍, കരിയര്‍ ഫെസ്റ്റിവെല്‍, ഓണ്‍ ദ ജോബ് ട്രയിനിംഗ്, ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ് തുടങ്ങി വിദ്യാലയത്തിനകത്തും പുറത്തുമായി നടക്കേണ്ട നിരവധി പ്രവര്‍ത്തനങ്ങളാണ് ഉള്ളത്.

തൊഴില്‍ നൈപുണി പഠനം കേവലം ക്ലാസ്‌റൂം, ലാബ് പഠനത്തില്‍ മാത്രം ഒതുങ്ങുന്നതല്ലാത്തതിനാല്‍ താല്‍ക്കാലിക അധ്യാപകര്‍ക്ക് പരിമിധികളുണ്ട്. ഹയര്‍ സെക്കന്‍ഡറി ഘട്ടം കുട്ടികളുടെ വൈകാരികവും കരിയര്‍ സംബന്ധവുമായ വളര്‍ച്ചയില്‍ നിര്‍ണായകഘട്ടമാണ്. ഈ പ്രായത്തിലെ വൈകാരികമായ വ്യതിയാനങ്ങളെ ശരിയായരീതിയില്‍ കൈകാര്യം ചെയ്യാനും അവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും കുട്ടികളുമായി ദീര്‍ഘകാല ബന്ധമുള്ള സ്ഥിരം അധ്യാപകര്‍ക്ക് മാത്രമേ സാധിക്കൂ. താല്‍ക്കാലികമായി വന്നുപോകുന്ന അധ്യാപകര്‍ക്ക് കുട്ടികളുടെ സമഗ്രവികാസത്തില്‍ സ്വാധീനം ചെലുത്താന്‍ പരിമിതികളുണ്ട്.

ദേശീയ തൊഴില്‍ നൈപുണ്യ ചട്ടക്കൂട് അനുസരിച്ചുള്ള കോഴ്‌സുകള്‍ വിപണിയുടെ ആവശ്യകതയ്ക്കനുസരിച്ച് മാറികൊണ്ടിരി ക്കുന്നവയാണ്. എന്നാല്‍ കേരളത്തിലെ വിഎച്ച്എസ്ഇ വിഭാഗത്തില്‍ കോഴ്‌സുകളെ ഒന്പതു പ്രധാന ബ്രാഞ്ചുകളായി തരംതിരിച്ചിട്ടുണ്ട്. ഒരു പ്രത്യേക ബ്രാഞ്ച്/ സെക്ടറില്‍ പ്രഫഷണല്‍ ബിരുദമുള്ള അധ്യാപകന് ആ മേഖലയ്ക്ക് കീഴില്‍ വരുന്ന ഏത് പുതിയ കോഴ്‌സും മികച്ചരീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

പൊതുവിദ്യാഭ്യാസ മേഖലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബ്രാഞ്ച്/ സെക്ടര്‍ അടിസ്ഥാനത്തില്‍ പ്രഫഷണല്‍ യോഗ്യതയുള്ളവരെ സ്ഥിരം വൊക്കേഷണല്‍ അധ്യാപകരായി അടിയന്തിരമായി നിയമിക്കുക, യോഗ്യരായ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍മാരേയും പ്രഫഷണല്‍ യോഗ്യതയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരേയും വൊക്കേഷണല്‍ ടീച്ചര്‍മാരായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് വൊക്കേഷണല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടു വയ്ക്കുന്നത്.

Latest News

Corehub Up